കോളേജ് അധ്യാപക വിരുദ്ധ നടപടികളിൽ നിന്നും സർക്കാർ പിന്മാറണം
കേരളത്തിലെ മുഴുവൻ കോളേജുകളിലും ഉള്ള അധ്യാപകരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി സർക്കാർ കവർന്നെടുക്കുകയാണെന്നും അതുവഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും അതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ കെ പി സി ടി എ ) കരിദിനം ആചരിച്ചു. കേരളത്തിലെ എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ കേരളത്തിലെ മുഴുവൻ കോളേജുകളിലും നടത്തിയ പ്രതിഷേധത്തിൽ സർക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടികൾക്കെതിരെ പ്രതിഷേധിച്ചു. കേന്ദ്ര നിയമങ്ങൾക്കും സംസ്ഥാന നിയമങ്ങൾക്കും മുകളിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2018 റെഗുലേഷൻ മുഖേന അനുവദിച്ച അഡ്വാൻസ് ഇൻക്രെമെന്റ് കേന്ദ്ര സർക്കാരിന്റെ ചില കത്തുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കോളേജ് അധ്യാപകർക്ക് നിഷേധിക്കുന്ന സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരോട് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് കാണിക്കുന്നതെന്ന് കെ പി സി ടി എ ഭാരവാഹികൾ പറഞ്ഞു. എട്ടാം ശമ്പള പരിഷ്കരണം 2026 ൽ കേന്ദ്ര സർക്കാർ കൊണ്ട് വരുമ്പോൾ യൂ ജി സി അധ്യാപകർക്കും ലഭ്യമാകും. എന്നാൽ നിലവിലെ 2016 - 2019 കാലഘട്ടത്തിലെ ശമ്പള കുടിശ്ശികയും മറ്റു കുടിശ്ശികകളും അധ്യാപകർക്ക് സർക്കാർ ഇതുവരെ കൊടുക്കാതെ 2026 ൽ വരുന്ന ശമ്പളപരിഷ്കരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കെ പി സി ടി എ കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങളും കുടിശ്ശികകളും ഉടൻ നൽകണമെന്നും അവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടു.
































https://newspaper.mathrubhumi.com/thrissur/news/news-1.11052382



കോളേജ് അധ്യാപക വിരുദ്ധ നടപടികളിൽ നിന്നും സർക്കാർ പിന്മാറണം
കേരളത്തിലെ മുഴുവൻ കോളേജുകളിലും ഉള്ള അധ്യാപകരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി സർക്കാർ കവർന്നെടുക്കുകയാണെന്നും അതുവഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും അതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ കെ പി സി ടി എ ) കരിദിനം ആചരിച്ചു. കേരളത്തിലെ എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ കേരളത്തിലെ മുഴുവൻ കോളേജുകളിലും നടത്തിയ പ്രതിഷേധത്തിൽ സർക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടികൾക്കെതിരെ പ്രതിഷേധിച്ചു. കേന്ദ്ര നിയമങ്ങൾക്കും സംസ്ഥാന നിയമങ്ങൾക്കും മുകളിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2018 റെഗുലേഷൻ മുഖേന അനുവദിച്ച അഡ്വാൻസ് ഇൻക്രെമെന്റ് കേന്ദ്ര സർക്കാരിന്റെ ചില കത്തുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കോളേജ് അധ്യാപകർക്ക് നിഷേധിക്കുന്ന സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരോട് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് കാണിക്കുന്നതെന്ന് കെ പി സി ടി എ ഭാരവാഹികൾ പറഞ്ഞു. എട്ടാം ശമ്പള പരിഷ്കരണം 2026 ൽ കേന്ദ്ര സർക്കാർ കൊണ്ട് വരുമ്പോൾ യൂ ജി സി അധ്യാപകർക്കും ലഭ്യമാകും. എന്നാൽ നിലവിലെ 2016 - 2019 കാലഘട്ടത്തിലെ ശമ്പള കുടിശ്ശികയും മറ്റു കുടിശ്ശികകളും അധ്യാപകർക്ക് സർക്കാർ ഇതുവരെ കൊടുക്കാതെ 2026 ൽ വരുന്ന ശമ്പളപരിഷ്കരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കെ പി സി ടി എ കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങളും കുടിശ്ശികകളും ഉടൻ നൽകണമെന്നും അവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടു.



https://www.facebook.com/share/r/17XPSc4WCF/ ശ്രീ കെ മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
https://www.facebook.com/share/r/1AP99uEq4P/ ശ്രീ വി എസ് ശിവകുമാർ ധർണ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
ബഹു. കേരള ഹൈക്കോടതിയിൽ KPCTA ഫയൽ ചെയ്ത WPC No. 27618/2023 (B) DA കേസിലെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ 30/07/2025, 3PM ന് സെക്രട്ടറിയേറ്റ് അനക്സ് 1, റൂം നമ്പർ 606 ൽ ധനകാര്യ അഡീഷണൽ സെക്രട്ടറി യുടെ ചേംബറിൽ നടന്ന ചർച്ചയിൽ, കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട അർഹമായ ക്ഷാമബത്തയും കുടിശ്ശികയും ഉടൻ ലഭ്യമാക്കണമെന്നും, പേ റിവിഷൻ അരിയർ ഉടൻ വിതരണം ചെയ്യണമെന്നും KPCTA ആവശ്യപ്പെട്ടു. ചർച്ചക്ക് ശേഷം ഇത് സംബന്ധിച്ച് KPCTA നിവേദനം നൽകി. KPCTA യെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എബ്രഹാം എ, സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്, കേരള മേഖല സെക്രട്ടറി ഡോ. അജേഷ് എസ്. ആർ എന്നിവർ പങ്കെടുത്തു.



സെനറ്റിൽ പ്രതിഷേധം ശക്തമാക്കി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ
തേഞ്ഞിപ്പാലം:സർവകലാശാല ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ അവസാനിപ്പിക്കുക, സർവകലാശാല ക്യാംപസിൽ സമാധാനം പുനഃസ്ഥാപിക്കുക, അക്കാദമിക് വിരുദ്ധ നയങ്ങൾ പിൻവലിക്കുക. മൈനർ വിഷയത്തിൽ യൂണിവേഴ്സിറ്റിയുടെ ഇരട്ടത്താപ്പ് (യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ മേജർ ഡിപ്പാർട്മെന്റ് ൽനിന്ന് മൈനർ ആകാം എന്നാൽ അഫീലിറ്റഡ് കോളേജുകളിൽ മേജാറിനും മൈനറിനും വേറെ ഡിപ്പാർട്മെന്റ് ൽനിന്നും വേണം ) അവസാനിപ്പിക്കുക
എന്നീ വിഷയങ്ങൾ ഉയർത്തി കെ പി സി ടി എ സെനറ്റ് അംഗങ്ങളായ ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ സുനിൽകുമാർ ജി, ഡോ മനോജ് മാത്യൂസ്, ഡോ ജയകുമാർ ആർ എന്നിവരും അഡ്വ എം രാജനും പ്രതിഷേധവുമായി രംഗത്തെത്തി. രജിസ്ട്രേറും ഇടതു പക്ഷ സിന്ഡിക്കേറ്റും ഏകപക്ഷീയമായി സർവകലാശാല ജീവനക്കാരെ കേസിൽ കുടുക്കി ദ്രോഹിക്കുകയാണെന്നും വുദ്യാർഥികളെക്കൊണ്ട് ജീവനക്കാരെ മർദ്ധിക്കുകയാണെന്നും സെനറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി. നീതിക്കുവേണ്ടി നിലകൊള്ളുന്ന വൈസ് ചാന്സലരെ ഒറ്റപ്പെടുത്താൻ ഇടതു സിൻഡിക്കറ്റ് അംഗങ്ങൾ നടത്തുന്ന ഒന്നും വിലപ്പോവില്ല എന്ന് സിന്ഡിക്കേറ്റ് അംഗങ്ങളായ ശ്രീ ടി ജെ മാർട്ടിൻ, ശ്രീ മധു പി എന്നിവർ പറഞ്ഞു. അഫീലിറ്റഡ് കോളേജുകളെ തകർത്ത് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്ക് അവസരം ഒരുക്കുന്ന തരത്തിലാണ് ഇടതു പക്ഷക്കാർ മൈനർ വിഷയത്തിൽ നാലു വർഷ ബിരുദത്തിന്റെ റെഗുലേഷൻ ഭേദഗതിയിൽ മേജറും മൈനരും വ്യത്യസ്ത ഡിപ്പാർട്മെന്റ്കളിൽ നിന്നും എടുക്കണം എന്ന് നിർദേശം കൊടുക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ മേജറും മൈനറും (സെക്ഷൻ 4.28, 13.4.11) ഒരേ ഡിപ്പാർട്മെന്റ് ൽനിന്നും എടുക്കാനും അനുവദിക്കുന്നു. ഈ ഇരട്ടത്താപ്പ് ഉന്നതവിദ്യാഭ്യാസത്തെ തകർക്കുമെന്നും എന്തു വിലകൊടുത്തും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്നും കരകയറ്റുമെന്നും സെനറ്റ് അംഗങ്ങൾ പറഞ്ഞു.

നാലുവർഷ ബിരുദത്തിൽ വിദ്യാർത്ഥി വിരുദ്ധ തീരുമാനത്തിൽ പ്രതിഷേധം: കെ പി സി ടി എ സർവകലാശാലാ ധർണ്ണ നടത്തി
തേഞ്ഞിപ്പാലം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ റെഗുലേഷൻ ഭേദഗതി വിദ്യാർത്ഥി വിരുദ്ധ തീരുമാനമാണെന്നും സർവകലാശാല അക്കാദമിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) സർവകലാശാല ആസ്ഥാനത്തു ധർണ്ണ നടത്തി. കാലിക്കറ്റ് സർവകലാശാലളിലും ഒരു ഡിപ്പാർട്മെന്റിലെ മേജർ പഠിക്കുന്ന വിദ്യാർത്ഥികൾ ആ ഡിപ്പാർട്മെന്റിൽ തന്നെയുള്ള മൈനർ കോഴ്‌സുകൾ അവ വ്യത്യസ്ത പഠന മേഖലയിൽ ആണെങ്കിൽ എടുക്കാം എന്ന് നാഷണൽ എഡ്യൂക്കേഷൻ പോളിസിയിലും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ( യൂ ജി സി ) യുടെ നിർദേശങ്ങളിലും അനുവദിച്ചിട്ടുള്ളപ്പോൾ ആണ് സെൽഫ് മൈനർ നൽകുന്നത് അവസാനിപ്പിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശം നൽകിയത് എന്നാൽ 33 വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവരവരുടെ പഠന മേഖലക്ക് ചേർന്ന മറ്റു പഠനമേഖലകളിൽ നിന്നും മൈനറുകൾ എടുക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ള റെഗുലേഷൻ ഭേദഗതിയാണ് പ്രത്യക്ഷമായ ശക്തമായ പ്രതിഷേധം കെ പി സി ടി എ അംഗങ്ങൾ സെനറ്റിൽ ഉന്നയിക്കാൻ കാരണമായത്. എന്നിരുന്നാലും ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലിലും വീണ്ടും ചർച്ചക്ക് അനുമതി നൽകാതെ നിലവിലെ സർവകലാശാല ആക്ടിനും സ്റ്റാട്യുട്ടിനും വിരുദ്ധമായ രീതിയിൽ സെനറ്റ് ചെയർ കൂടിയായ വൈസ് ചാൻസലർ ഭേദഗതി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ ചാൻസിലർ കൂടിയായ ഗവർണറെ സമീപിച്ചിരിക്കുന്ന ഘട്ടത്തിലാണ് കെ പി സി ടി എ സംഘടനാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ക്ഷേമത്തെ പ്രതി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. കാലിക്കറ്റ് സർവകലാശാല കമ്പസിലെ വിവിധ ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമുകളിൽ സ്വന്തം ഡിപ്പാർട്മെന്റ് നൽകുന്ന മേജർ മൈനർ വിഷയങ്ങൾ ആണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത്. അവരുടെ റെഗുലേഷൻ ഭേദഗതി കൊണ്ട് വന്നിട്ടുമില്ല. ഒരേ സർവകലാശാലയിൽ തന്നെ രണ്ട് തരത്തിൽ കോഴ്‌സുകൾ നടത്തുക എന്നുള്ളത് ഇരട്ട നീതിയാണെന്നാണ് കെ പി സി ടി എ വിലയിരുത്തുന്നത്. ഒരു കോളേജിലെ ഹിസ്റ്ററി മേജർ എടുത്ത വിദ്യാർത്ഥിക്ക് കെമിസ്ട്രി മൈനർ കിട്ടി. എന്നാൽ ആ കുട്ടിക്ക് കെമിസ്റ്റ്റി വിഷയം ജയിക്കാൻ സാധിച്ചില്ല. ഇനി പഠിക്കാൻ ആഗ്രഹവും ഇല്ല. എന്നാൽ വേറൊരു ഇഷ്ടമുള്ള മൈനർ കിട്ടിയിരുന്നെങ്കിൽ ആ കുട്ടിക്ക് വിഷയം ജയിച്ചുകൊണ്ടു കൂടുതൽ നന്നായി പഠിക്കാമായിരുന്നു എന്ന് കുട്ടിയുടെ അദ്ധ്യാപിക പറഞ്ഞു. അതുപോലെ തന്നെ കോമേഴ്‌സ് മേജർ എടുത്ത കുട്ടികൾക്ക് ഫിസിക്‌സും ഇഷ്ടമില്ലാത്ത മറ്റു പല വിഷയങ്ങളും കിട്ടിയതിനാൽ വിഷമിക്കുന്ന ധാരാളം സംഭവങ്ങൾ പല വിദ്യാർത്ഥികളും ശ്രദ്ധയിൽ പെടുത്തുകയുണ്ടായ സാഹചര്യത്തിലാണ് കെ പി സി ടി എ ശക്തമായി സമര രംഗത്തു ഇറങ്ങാൻ തീരുമാനിച്ചത്. മേജർ വിഷയത്തിലേയ്ക്ക് അഡിമിഷൻ എടുക്കുന്ന സമയത്ത് തന്നെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന മൈനർ വിഷയങ്ങളും അല്ലെങ്കിൽ ഉറപ്പായും ലഭ്യമാകുന്ന മൈനർ വിഷയങ്ങളിലും വ്യക്തത വരുത്തി അഡ്മിഷൻ നടപ്പിലാക്കണമെന്ന് KPCTA ധർണ്ണയിലൂടെ ആവശ്യപ്പെട്ടു.ഇനിയും പ്രശ്നം പരിഹരിക്കാതെ കുട്ടികളെ കൂടുതൽ ബുദ്ധിമുട്ടു ആക്കിക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ വീണ്ടും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുന്നു വരെ പിന്മാറില്ല എന്നും സമരത്തിന് നേതൃത്വം നൽകിയ കെ പി സി ടി എ റീജിയണൽ പ്രസിഡന്റ് ഡോ ചാക്കോ വി എം(സെനറ്റ് അംഗം) പറഞ്ഞു. സർവകലാശാല ആസ്ഥാനത്തു നടന്ന കെ പി സി ടി എ യുടെ ധർണ സമരം കെ പി സി സി സെക്രട്ടറി ശ്രീ കെ പി നൗഷാദലി ഉദ്ഘാടനം ചെയ്തു. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ ഉമ്മർ ഫാറൂഖ് ടി കെ , സംസ്ഥാന സെക്രട്ടറി ഡോ കെ ജെ വര്ഗീസ് , സിൻഡിക്കേറ്റ് അംഗം ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, സെനറ്റ് അംഗങ്ങളായ ഡോ മനോജ് മാത്യൂസ്, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ ജയകുമാർ ആർ, ശ്രീ സുനിൽകുമാർ ജി, കെ പി സി ടി എ റീജിയണൽ സെക്രട്ടറി ഡോ റഫീഖ് പി, ലൈസൻ ഓഫീസർ ഡോ കബീർ പി , സി യൂ എസ് ഒ മുൻ പ്രസിഡന്റ് ശ്രീ പ്രവീൺ കുമാർ, പ്രസിഡന്റ് ശ്രീ ചാൾസ് ചാണ്ടി, ജനറൽ സെക്രട്ടറി സ്വപ്ന കെ ഓ, യൂണിയൻ ചെയർപേഴ്സൺ ശ്രീമതി നീതിന ഫാത്തിമ, കെ എസ് യൂ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നും ഉള്ള കെ പി സി ടി എ ജില്ലാ- യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ധർണ സമരത്തിൽ പങ്കെടുത്തു.



ഡി. എ. അരിയർ നൽകാത്ത സർക്കാർ നടപടിക്കെതിരെ കെ പി സി ടി എ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ നിർണായക വിധി.
ന്യൂസ്: കേരളത്തിലെ കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട ഡി.എ. കുടിശ്ശിക നൽകുന്ന വിഷയത്തിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പിസി ടി എ ) ഭാരവാഹികളുമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും കേസ് അടുത്ത തവണ പരിഗണിക്കുന്നതിനുമുമ്പായി പ്രസ്തുതതീരുമാനം രേഖാമൂലം അറിയിക്കണ മെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവായി. കെ പി സി ടി എ ക്കു വേണ്ടി ശ്രീ അരുൺ കുമാർ ആർ (മുൻ സംസ്ഥാന പ്രസിഡന്റ്), പ്രൊഫ. പ്രേമചന്ദ്രൻ കീഴോത്ത് (മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), ഡോ ജോബിൻ ജോസ് ചാമക്കാല ( ലീഗൽ സെൽ കൺവീനർ ) എന്നിവരാണ് കേസ് ഫയൽ ചെയ്യ്തത്. കേരള സർക്കാരിന് വേണ്ടി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കേരള ചീഫ് സെക്രട്ടറി എന്നിവരും കേന്ദ്ര സർക്കാരിന് വേണ്ടി കേന്ദ്ര ധനവകുപ്പ് അഡീഷണൽ സെക്രട്ടറി,എന്നിവർ എതിർ കക്ഷികളായി. കേസ് വിശദമായി പരിശോധിച്ച ശേഷം കെ പി സി ടി എ ഭാരവാഹികളുമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും കേസ് അടുത്ത തവണ പരിഗണിക്കുന്നതിനുമുമ്പായി പ്രസ്തുതതീരുമാനം രേഖാമൂലം അറിയിക്കണ മെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവായി. 20/11/2022 ന് KPCTA നൽകിയ representation പരിഗണിച്ച് സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തി തീരുമാനം എടുത്ത് ഹൈക്കോടതിയെ അറിയിക്കാൻ ആണ് വിധി ആയിട്ടുള്ളത്
ഡി.എ. കുടിശ്ശിക, ഏഴാം ശമ്പള പരിഷ്കരണ അരിയർ, പിഎച്ച്. ഡി. അഡ്വാൻസ് ഇൻക്രിമെന്റ്, മുൻകാല സർവീസുകൾ പ്രമോഷന് പരിഗണിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൈക്കൊള്ളുന്ന അധ്യാപക വിരുദ്ധ സമീപനത്തിനെതിരെ കെ പി സി ടി എ നടത്തിവരുന്ന നിയമ പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജമാകുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്നും ഉണ്ടായിട്ടുള്ളത് എന്ന് പ്രേമചന്ദ്രൻ കീഴോത്ത് (സംസ്ഥാന പ്രസിഡന്റ് ), റോണി ജോർജ് (സംസ്ഥാന ജനറൽ സെക്രട്ടറി ), ഡോ ജോബിൻ ചാമക്കല (ലീഗൽ സെൽ കൺവീനർ ), ഡോ ബിജു ജോൺ എം (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ എബ്രഹാം എ (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ ഉമ്മർ ഫാറൂഖ് ടി കെ (സംസ്ഥാന ട്രെഷറർ ), സംസ്ഥാന സെക്രട്ടറിമാരായ ഡോ കെ ജെ വര്ഗീസ്, ഡോ ദിലീപ് എ എസ് , ഡോ സുനി കെ പി , ഡോ സിന്ധു കെ, ഡോ സിബി സി ബാബു, ഡോ ഷിനോ പി ജോസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


കേരളത്തിലെ കോളേജ് അധ്യാപകർക്ക് ന്യായമായും അർഹതപ്പെട്ട ഏഴാം ശമ്പള പരിഷ്കരണ അരിയർ നിഷേധിക്കുന്ന കേരള സർക്കാരിൻറെ തെറ്റായ നിലപാടിനെതിരെ KPCTA സമർപ്പിച്ച ഹർജി ബഹു. കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
സർക്കാരിനോട് ഈ കാര്യത്തിലുള്ള വിശദീകരണം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു.
ഏഴാം ശമ്പള പരിഷകരണം കെ പി സി ടി എ യുടെ കേസ് വഴിയാണ് 2016 മുതൽ ലഭ്യമായത്.
അരിയർ വിഷയത്തിൽ KPCTA അധ്യാപകരോടൊപ്പം നിന്നുകൊണ്ട് നിന്നുകൊണ്ട്
ശക്തമായ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോകും എന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
കെ പി സി ടി എ സംഘടനയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡൻറ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റോണി ജോർജ് , ലീഗൽ സെൽ ചെയർമാൻ ഡോ. ജോബിൻ ജോസ് ചാമക്കാല എന്നിവരാണ് ഹർജി സമർപ്പിച്ചത്????????????????
അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് KPCTA യുടെ ഐക്യദാർഢ്യവും, പിന്തുണയും അറിയിച്ചുകൊണ്ട് KPCTA വനിതാ സെൽ കൺവീനർ പ്രജിത ടീച്ചർ സംസാരിക്കുന്നു...







സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നു ചാൻസലർക്ക് സെനറ്റ് ഹൌസിൽ വച്ച് നിവേദനം നൽകി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ
തേഞ്ഞിപ്പാലം : പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) സെനറ്റംഗങ്ങളായ ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ മനോജ് മാത്യൂസ് , ഡോ ജയകുമാർ ആർ, ഡോ ശ്രീലത ഇ, പ്രൊഫ. സുനിൽകുമാർ ജി, അഡ്വ എം രാജൻ എന്നിവരും സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ , ശ്രീ മധു പി എന്നിവരും യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കുമാരി നിധിൻ ഫാത്തിമ പി എന്നിവരും ചേർന്ന് ചാൻസലർക്കു സെനറ്റ് വേദിയിൽ വച്ച് നിവേദനം നൽകി. . സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു വിഷയം അവതരിപ്പിച്ച പ്രൊഫസർ ചാക്കോ വി എം ചൂണ്ടിക്കാട്ടി. സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. സർവകലാശാലയിലെ തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നൊക്കെയുള്ള ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിർഹിച്ചുകൊണ്ടിരിക്കുന്ന ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സെക്ഷൻ 28A യിൽ ഉള്ള പഠന ബോർഡിന് പകരമായി രൂപീകരിക്കുന്ന . വിദഗ്ദ്ധ സമിതിയുടെ ഘടന വിവരിച്ചിട്ടുണ്ട്.
(1) ഔപചാരികമായി രൂപീകരിച്ച പഠന ബോർഡുകളുടെ അഭാവത്തിൽ പഠന ബോർഡുകളുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനും സിൻഡിക്കേറ്റ് ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കും.
(2) സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന ഓരോ വിദഗ്ദ്ധ സമിതിക്കും ഒരു ചെയർപേഴ്‌സൺ ഉണ്ടായിരിക്കും, ചെയർപേഴ്‌സണിന് കുറഞ്ഞത് പതിനഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, പതിനഞ്ച് വർഷത്തെ പതിവ് സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, ഏറ്റവും മുതിർന്ന അധ്യാപകൻ ചെയർപേഴ്‌സൺ ആയിരിക്കും.
(3) വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, കുറഞ്ഞത് അഞ്ച് വർഷത്തെ സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, അഞ്ച് വർഷത്തിൽ താഴെ സേവനം ഉള്ള അധ്യാപകരെയും പരിഗണിക്കാവുന്നതാണ്.
(4) ഓരോ വിദഗ്ദ്ധ സമിതിയിലും കുറഞ്ഞത് പത്ത് അംഗങ്ങൾ ഉണ്ടായിരിക്കണം, കുറഞ്ഞത് ഒരാൾ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഒരു ബാഹ്യ വിദഗ്ദ്ധനായിരിക്കണം.
(5) വിദഗ്ദ്ധ സമിതിയുടെ ഭരണഘടനയും അധികാരങ്ങളും ചട്ടങ്ങൾ നിർദ്ദേശിക്കുന്നതാണ്.
(6) വിദഗ്ദ്ധ സമിതിയുടെ കാലാവധി സിൻഡിക്കേറ്റ് തീരുമാനിക്കും: എന്നാൽ, അത് രണ്ട് വർഷത്തിൽ കൂടരുത്.” എന്നുള്ള സെക്ഷൻ നിലവിലെ യൂ ജി സി നിർദേശങ്ങൾക്ക് വിരുദ്ധമാണ്.
വിദഗ്ധ സമിതിയെ സംബന്ധിച്ച സെക്ഷൻ 28A ൽ അക്കാദമിക് അല്ലാത്തവരും രാഷ്ട്രീയക്കാരും ബോർഡ് ഓഫ് സ്റ്റഡീസിന്റെ പങ്ക് കൈകാര്യം ചെയ്യുന്നതിനാണ് ഇത്. അംഗങ്ങളിൽ പലരെയും പ്രൊഫസർമാർ/അസോസിയേറ്റ് പ്രൊഫസർമാർ/അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെ വ്യക്തമാക്കിയിട്ടില്ല. ബോർഡ് ഓഫ് സ്റ്റഡീസിന് പകരം വിദഗ്ദ്ധ സമിതി സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ നടത്താൻ സിൻഡിക്കേറ്റിനോട് നിർദ്ദേശിക്കും. ഇത് 2018 ലെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കണ്ണൂർ സർവകലാശാലയിൽ, അവർ ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ചാൻസലർ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടില്ല. സമാനമായ ഒരു പ്രശ്നം ഇപ്പോൾ ഉയർന്നുവരുന്നു.
ഇത്തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതും രാഷ്ട്രീയ ലക്കോട് കൂടിയതുമായ യൂണിവേഴ്സിറ്റി അമെൻഡ്മെന്റ് ബില്ലിന് അംഗീകാരം നൽകരുതെന്ന് സെനറ്റംഗങ്ങൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ബഡ്ജറ്റ് ചർച്ചയിൽ സ്പോർട്സ് വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽജനമെന്നു ഡോ ജയകുമാർ ആർ ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയുടെ അഫീലിറ്റഡ് കോളേജുകളിലെ ഗവേഷണ വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പും സ്റ്റൈപ്പണ്ടും നൽകാൻ തുക വകയിരുത്തണമെന്ന് ഡോ ചാക്കോ വി എം ആവശ്യപ്പെട്ടു. സർവകലാശാലകൾക്ക് നൽകാനുള്ള തടഞ്ഞു വച്ച 50% തുക ഉടൻ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഡോ മനോജ് മാത്യൂസ് ആവശ്യപ്പെട്ടു. നാലു വർഷ ബിരുദം യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തുടങ്ങാത്തതെന്താണെന്നും ബഡ്ജറ്റ് അപൂർണമാണെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ഡോ സുൽഫി പി ആവശ്യപ്പെട്ടു.





.jpeg)

.jpeg)
പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം: കെ പി സി ടി എ
തൃശൂർ: പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) തൃശൂർ ജില്ലാ സംഗമം. സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിച്ച ഡി സി സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ് പറഞ്ഞു. സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. സർവകലാശാലയിലെ എല്ലാ അധികാരികളോ സ്ഥാപനങ്ങളോ തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നുള്ള ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിര്വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും മുഖ്യ പ്രഭാഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രനാഥ് കെ പറഞ്ഞു. കോളേജ് അധ്യാപകർക്ക് 2016- 2019 കാലയളവിലെ ശമ്പളക്കുടിശ്ശിക നൽകാത്തതും ഹൈക്കോടതി വിധി പ്രകാരം എം ഫിൽ പി എച് ഡി അഡ്വാൻസ് ഇൻക്രെമെന്റ് നൽകാതെ പിടിച്ചു വക്കുന്നതും 23 ശതമാനം ഡി എ നൽകാത്തതും അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഉടൻ കുടിശിക മുഴുവൻ നല്കാൻ തയ്യാറാകണമെന്നും കെ പി സി സി സെക്രട്ടറി ശ്രീ പ്രസാദ് എ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ നാലു വര്ഷ ബിരുദ പ്രോഗ്രാമിലെ പോരായ്മകൾ പരിഹരിക്കാനും ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറാകണമെന്ന് സിൻഡിക്കേറ്റ് മെമ്പർ ശ്രീ മധു പി ആവശ്യപ്പെട്ടു. നാൽപതു ശതമാനത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ നിലവിലെ സംസ്ഥാന സർവകലാശാലകളെ ശാക്തീകരിക്കാനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് പകരം പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്കു പച്ചക്കൊടി കാണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്കു വലിച്ചെറിയുന്നതിനു തുല്യമാണെന്ന് ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന എന്നിവർ അഭിപ്രായപ്പെട്ടു. സർവീസിൽനിന്നും വിരമിക്കുന്ന സെന്റ് അലോഷ്യസ് കോളേജിലെ ഡോ ജീജ താരകനെ ആദരിച്ചു. പുതിയ സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, എന്നിവർക്കും അക്കാദമിക് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന, ശ്രീ എബിമോൻ എന്നിവർക്കും കെ പി സി ടി എ യുടെ സംസ്ഥാന റീജിയണൽ ഭാരവാഹികൾക്കും സ്വീകരണം നൽകി. ജില്ലാ അധ്യക്ഷൻ ഡോ സാജു എം ഐ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിനിൽ പ്രൊഫ കെ എ സിറാജ് (മുൻ സിണ്ടിക്കേറ്റ് അംഗം), ഡോ ജി ജയകൃഷ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്), ഡോ ജോബി തോമസ് കെ (മുൻ സംസ്ഥാന പ്രസിഡന്റ്) , ശ്രീ ഡെയ്സൺ എം ഓ (ജില്ലാ പ്രസിഡന്റ്, NGO അസോസിയേഷൻ ), സംസ്ഥാന വൈസ് പ്രസിഡന്റ് : ഡോ ബിജു ജോൺ എം, സംസ്ഥാന ജനറൽ സെക്രട്ടറി: പ്രൊഫ റോണി ജോർജ്, സംസ്ഥന ട്രെഷറർ: ഡോ ഉമ്മർ ഫാറൂഖ് ടി കെ, സംസ്ഥാന സെക്രട്ടറി: ഡോ കെ ജെ വര്ഗീസ് , റീജിയണൽ പ്രസിഡന്റ്: ഡോ ചാക്കോ വി എം(സെനറ്റ് അംഗം), റീജിയണൽ സെക്രട്ടറി: ഡോ റഫിഖ് പി, റീജിയണൽ ജില്ലാ സെക്രട്ടറി ഡോ ലിയോൺ വര്ഗീസ്, കെ പി സി ടി എ ജേർണൽ എഡിറ്റർ ഡോ ആദർശ് സി, സെനറ്റ് അംഗം ഡോ ശ്രീലത ഇ, സംസ്ഥാന മ്യുച്വൽ എയ്ഡ് ട്രസ്റ് സെക്രട്ടറി പ്രൊഫ. രഞ്ജിത് വര്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
.jpeg)

